Wednesday, July 11, 2012

ചരിത്രത്തിന്‍റെ കാഴ്ചയനുഭവങ്ങള്‍


ഡിജിറ്റല്‍ ക്യാമറകളുടെ മൂന്നാം തലമുറ വരെയെത്തി നില്‍ക്കുന്ന ഫോട്ടോഗ്രാഫി ചരിത്രത്തിന്‍റെ കാഴ്ചാനുഭവം പകരുന്ന ക്യാമറാശേഖരണത്തെക്കുറിച്ച്
ഷാനവാസ്.എസ് | Issue Dated: ജൂണ് 10, 2012
സാങ്കേതിക വിദ്യയില്‍ മാറ്റം സംഭവിക്കുന്നത് വളരെ വേഗത്തിലാണ്. അതിനാല്‍ ഒന്നിനെ മനസിലാക്കിത്തുടങ്ങുന്നതിനു മുമ്പുതന്നെ മറ്റൊന്നിലേക്ക് എത്തിപ്പെടാന്‍ നമ്മള്‍ വല്ലാതെ നിര്‍ബന്ധിക്കപ്പെടാറുണ്ട്. ക്യാമറകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ക്യാമറാ ഫ്ളാഷിന്‍റെ വെളളിവെളിച്ചം മിന്നിമറയുന്നതിന്‍റെ സമയനിഷ്ഠക്കുളളില്‍ തന്നെ നവീനതയുടെ ചില വകഭേദങ്ങള്‍ ഫോട്ടോഗ്രാഫി മേഖലയിലാകെ സംഭവിച്ചിട്ടുണ്ടാകും. ആ വകഭേദങ്ങളിലേക്ക് വളരുന്നതിനേക്കാള്‍ അതിനൊപ്പം സഞ്ചരിക്കുന്നതാണ് മികച്ച ഫോട്ടോഗ്രാഫറുടെ ലക്ഷണമെന്ന് കരുതുന്നവരാണ് പലരും. അതിനാല്‍ സാങ്കേതികവിദ്യയുടെ കാലികമായ മാറ്റത്തിനിടയില്‍ ക്യാമറകള്‍ക്ക് സംഭവിച്ച മാറ്റത്തെ അ റിയാവുന്നവര്‍ ചുരുക്കമാണ്. കാരണം, ചരിത്രത്തെ അടുത്തറിയാന്‍ പലരും പലപ്പോഴും ശ്രമിക്കാറില്ല അല്ലെങ്കില്‍ അത്തരമൊരു പരിശ്രമം എല്ലാവര്‍ക്കും കഴിയുന്നതുമല്ല. അതിന് ശ്രമിക്കുന്നവരാകട്ടെ അവയുടെ നിഗൂഢമായ വഴികളിലുടെ പോലും നടന്നുകയറാറുണ്ട്. ഒരുപക്ഷെ മറ്റാര്‍ക്കും മനസിലാക്കാനാവാത്തതാല്‍പ്പര്യത്തോടെ. പഴമയെ പിന്‍പറ്റുകയും ശേഖരിക്കുകയും അവയെ കാത്തൂസൂക്ഷിക്കുന്നതും ശ്രമകരമായ ജോലി തന്നെയാണ്.

‘ഫോട്ടം പിടിക്കണ വലുതും ചെറുതുമായ പെട്ടികള്‍’ മുതല്‍ കൈപ്പത്തിയിലൊളിപ്പിക്കാവുന്ന ഡിജിറ്റല്‍ ക്യാമറകള്‍ വരെയുളളവയുടെ ചരിത്രം അന്വേഷിച്ചിറങ്ങുന്നവര്‍ക്ക് ശരണം ഇന്‍റര്‍നെറ്റ് തന്നെയായിരിക്കും. ഫോട്ടോഗ്രാഫിയെക്കുറിച്ച് പഠിക്കുന്നവര്‍ക്കും ഗവേഷണം ചെയ്യുന്നവര്‍ക്കും ക്യാമറാ ചരിത്രത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ കാണണമെങ്കിലോ? അവയുടെ രൂപ, ഗുണ, സ്വഭാവത്തിലുണ്ടായ പരിണാമത്തെക്കുറിച്ച് മനസിലാക്കണമെങ്കിലോ? നേരേ പാലായിലേക്ക് പോകുക, അവിടെ ജയ്സണ്‍ പഴേട്ട് എന്ന ഒരു പഴയ ഫോട്ടോഗ്രാഫറെ കാണാം. ഒരു കൂട്ടം ക്യാമറകളുടെ അപൂര്‍വ്വ ശേഖരവുമായി ചരിത്ര
വിദ്യാര്‍ത്ഥികളെ കാത്തിരിക്കുകയാണ് ജയ്സണ്‍ പഴേട്ട്. നൂറ്റാണ്ടുകളുടെ പഴക്കമുളള ക്യാമറകള്‍ അവിടെ കണ്ടെത്താം. ക്രൌണ്‍ ഗ്രാഫിക്, പിന്‍ഹോള്‍, ബോക്സ്, ഫീല്‍ഡ്, ഫോള്‍ഡിംഗ് ക്യാമറകള്‍, പണ്ടുകാലത്തെ സിനിമാ ചിത്രീകരണ
ത്തിനുപയോഗിച്ചിരുന്ന ക്യാമറകള്‍, കാനോണ്‍ മൂവീ ക്യാമറകള്‍, സിനി പ്രൊജക്ടര്‍ ലെന്‍സുകള്‍, ഫില്‍റ്റര്‍ ഹോള്‍ഡറുകള്‍, റേഞ്ച് ഫൈന്‍ഡര്‍ ക്യാമറകള്‍, വിവിധ തരം 110 ഫിലിം ക്യാമറകള്‍, എടുത്തയുടനെ പാസ്പോര്‍ട്ട് ഫോട്ടോകള്‍ ലഭിക്കുന്ന പോളറോയ്ഡ് ക്യാമറകള്‍, കേബിള്‍ റീലീസറുകള്‍, ബള്‍ബ് ഉപയോഗിച്ചുളള ഫ്ളാഷുകള്‍, ഷട്ടര്‍ ലെന്‍സുകള്‍ തുടങ്ങി ടിഎല്‍ആറും എസ്എല്‍ആറും അടക്കമുളള അത്യാധുനിക ക്യാമറകളുടെയും ലെന്‍സുകളുടേയും അപൂര്‍വ്വ ശേഖരണമാണ് ജയ്സണിന്‍റെ പക്കലുളളത്. ഒരു പക്ഷേ, കേരളത്തിലോ ഇന്‍ഡ്യയില്‍ തന്നെയോ ഉളള ഫോട്ടോഗ്രാഫി
ഈ ലക്കത്തില്‍
പഠന കേന്ദ്രത്തിലൊന്നും കാണാന്‍ കഴിയാത്ത തരത്തിലുളള ശേഖരമാണ് ജയ്സണ്‍ കാത്തുസൂക്ഷിക്കുന്നത്. അപൂര്‍വ്വവും അമൂല്യവുമായ ശേഖരം ലോക ഫോട്ടോഗ്രാഫിയുടെ പരിണാമത്തെയും കാലഘട്ടത്തെയുമാണ് പറഞ്ഞുതരുന്നത്. ലോക ഫോട്ടോഗ്രാഫി ചരിത്രം ഡിജിറ്റല്‍ ക്യാമറകളുടെ മൂന്നാം തലമുറ വരെയെത്തി നില്‍ക്കുന്ന തെങ്ങനെയെന്ന ഒരു കാഴ്ചാനുഭവം ലഭ്യമാക്കുകയാണ് ജയ്സണിന്‍റെ ലക്‌ഷ്യം. ക്യാമറാ ചരിത്രത്തിന്‍റെ വഴിയിലേക്ക് ജയ്സണ്‍ എത്തിപ്പെട്ടത് തികച്ചും യാദൃശ്ചികമായാണ്. പണ്ടെങ്ങോ തനിക്കു ലഭിച്ച അഗ്ഫാ ത്രീ ക്ലിക്ക് ക്യാമറ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന്, അതു തിരിച്ചുപിടി ക്കാനുളള ശ്രമത്തില്‍ താനറിയാതെ തന്നെ പഴയ ക്യാമറകളുടെയും ഫിലിമുകളുടെയും ഫോട്ടോഗ്രഫി മാഗസിനുകളുടെയും അനുബന്ധ സാമഗ്രികളുടെയും ശേഖരണത്തിലേക്ക് മനസുടക്കുകയും അതിനെ സംതൃപ്തകരമായൊരു ഹോബിയാക്കി മാറ്റുകയുമായിരുന്നു ജയ്സണ്‍. 

ജയ്സണിന്‍റെ യാത്രകള്‍ കേരളവും തമിഴ്നാടും ജയ്പ്പൂരും ഡല്‍ഹിയും കടന്ന് ഇന്‍ഡ്യയില്‍ പലയിടത്തേക്കുമായി നീണ്ടു. അവിടെ നിന്നൊക്കെ കിട്ടിയ പഴയ ക്യാമറകള്‍ വില കൊടുത്തും ചിലതൊക്കെ പാരിതോഷികമായും ചിലര്‍ ശല്യമൊഴിവാക്കുന്നതുപോ ലെയും ജയ്സണിന് നല്‍കി. എല്ലാം സന്തോഷത്തോടെ വാങ്ങിക്കൂട്ടിയപ്പോള്‍ വീടിനകം മതിയാവില്ലെന്ന് വന്നു. അങ്ങനെ ഫോട്ടം പിടിക്കണ പെട്ടികളെയെല്ലാം അടുക്കിവെക്കാന്‍ പാലായില്‍ ഒരു മുറി വാടകക്കെടുത്തു. കവര്‍ പൊട്ടിക്കാത്ത പഴയ ഫിലിമികുകള്‍, ഫിലിം സ്ലൈഡുകള്‍, പല കാലഘട്ടങ്ങളിലെയും പല തരത്തിലുളളതും ഇവിടെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പഴയ
ക്യാമറകളുടെ ശേഖരണത്തിനായി ഇന്‍റര്‍നെറ്റിനെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളെയും പ്രയോജനപ്പെടുത്തുന്നുണ്ട് ജയ്സണ്‍. അതിനായി ഒരു ബ്ലോഗും ഇദ്ദേഹം തുടങ്ങിയിട്ടുണ്ട്  (http://antiqueframes.blogspot.in) ഇടക്കൊക്കെ സ്കൂള്‍, കോളെജുകളില്‍ തന്‍റെ ക്യാമറാ പ്രദര്‍ശനം നടത്താന്‍ പോകുമായിരുന്നു. എന്നാല്‍ അതൊക്കെ ശ്രമകരമായ പണിയാണെന്നു വന്നപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ജയ്സണ്‍ പറയുന്നു. ഉപയോഗശൂന്യമായി മാത്രം കൈയ്യില്‍ കിട്ടുന്ന ക്യാമറകളെല്ലാം ലഭ്യമാകുന്ന സ്പെയര്‍ പാര്‍ട്സുകള്‍ സംഘടിപ്പിച്ച് ഉപയോഗപ്രദമാക്കിയാണ് ജയ്സണ്‍ സൂക്ഷിക്കുന്നത്. “പഴയ ക്യാമറകളുടെ ഉപയോഗം നിന്നതോടെ പലതിന്‍റെയും സ്പെയര്‍ പാര്‍ട്സുകള്‍ ലഭിക്കാനില്ല. എങ്കിലും ഒന്നിലധികം ഉളളതില്‍ നിന്നും മാറ്റിയെടുത്തും, ലഭ്യമായ സോഴ്സുകളില്‍ നിന്നും വാങ്ങിയും പലതും ഉപയോഗിക്കാനാവുന്ന വിധത്തിലാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്” ജയ്സണ്‍ പറയുന്നു. 

സെക്കന്‍ഡ് ഹാന്‍ഡ് ക്യാമറകള്‍ വില്‍ക്കുന്നതിനും ങ്ങുന്നതിനുമുളള സൌകര്യങ്ങളും, ക്യാമറാ വാങ്ങുന്ന വര്‍ക്ക് തന്‍റെ പരിമിതമായ അറിവില്‍ നിന്നുളള സഹായങ്ങള്‍ ചെയ്യുന്നതിനും സമയം കണ്ടെത്താറുളള ജയ്സണിന് പുതിയ ക്യാമറകളുടെ വില്‍പ്പനയുമുണ്ട്. 1986 മുതല്‍ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ അംഗവും പാലാ ഫിലാറ്റെലിക് ക്ലബ്ബിലെ അംഗവും കൂടിയായ ജയ്സണിന്  വിപുലമായ തപാല്‍ സ്റ്റാമ്പ്, നാണയ ശേഖരവുമുണ്ട്. ചരിത്രത്തിന്‍റെ തിരുശേഷിപ്പുകളെ മറ്റുളളവര്‍ക്കും കൂടി മനസിലാക്കാനാകും വിധം കാത്തൂസൂക്ഷിക്കുകയാണ് ഈ പാലാക്കാരന്‍.

Women Power


A majority of NREGA beneficiaries in Kerala are women
SHANAVAS. S | Issue Dated: June 3, 2012, New Delhi
"MGNREGS (Mahatma Gandhi National Rural Employment Guarantee Scheme) made my life happy. Now I can contribute to my family income. I have opened a bank account for the first time in my life and collected my payment through this account. NREGS work has a dignity, which is recognised by others,” says 65-year-old Thankamma proudly.

She is one of the many women in Kerala, who, thanks to NREGS, have pulled themselves out of deep economic and social morass.

According to the Union rural development ministry's latest report (2011-12), 93 per cent of people who had been provided jobs under the scheme were women. Compared to the national average of 48 per cent, the figures could be considered impressive. In fact, the percentage has been steadily rising from 85 per cent in 2008-09 to 88 per cent in 2009-10.

The NREGS programme was first implemented in 2006. In the first phase, it was implemented only in two districts, Palakkad and Wayanad. After the successful implementation of first phase the scheme was introduced in Idukki and Kasargod in the second phase and has been carried out in all the remaining ten districts subsequently in the third and final phase.

Why have women benefited the most in Kerala? The apparent reason would
be the state's higher rate of literacy, social awareness and the march towards
gender equality.

In Kerala, the management of work sites and other logistics for implementation is placed in the hands of women self-help groups like Kudumbashree or other neighbourhood units. In addition, men who will get a minimum Rs 350 a day, are not ready to work with NREGS. For the women, it means extra income for the family. The rule which makes it mandatory to have a 50 per cent woman representation, has also helped.

Buoyed by their success, the Kerala NREGS workers are now demanding higher wages, insurance, uniforms and a change in their timings from 9 am to 5 pm.

They have also demanded the inclusion of the coir industry, fish drying yards and artificial reefs under the scheme. “The demands we raised are reasonable as the nature of employment is different from other states. So, we are hopefully waiting for the wage hike and inclusion of other sectors under the NREGS. If it happens, the participation of women is bound to increase,’’ says Sreeja Sajeev, office bearer at the  Centre for Development Studies (CDS).

The demands have been forwarded to Union rural development minister Jairam Ramesh who has reacted positively. “Kerala is a success story. Kerala should not pay a price for its success. I am sympathetic to the demand," Ramesh said as he inaugurated the Mahila Kisan Sashaktikaran Pariyojana (MKSP) a few months ago. Most people are hopeful he would act on his words.