Wednesday, October 10, 2012

എല്‍ ക്ലാസിക്കോയിലെ രണ്ട് പോരാട്ടങ്ങള്‍

ഷാനവാസ്. എസ്
“രാഷ്ട്രീയമോ, സാമൂഹികമോ, വംശീയമോ ആയിട്ടുള്ള നിറം കലരുമ്പോഴെല്ലാം കായിക പോരാട്ടം കൂടുതല് വൈകാരികമായി തീരാറുണ്ട്. നിലനില്പ്പിന്റെ പോരാട്ടമായി തന്നെ അത് മാറുന്ന കാഴ്ച പലപ്പോഴായി നാം കണ്ടിട്ടുള്ളതുമാണ്. അതിനാല്, ഇനിയുണ്ടാകുന്ന ‘എല് ക്ലാസിക്കോ’കള് ആവേശത്തിനപ്പുറം കൂടുതല് സംഘര്ഷഭരിതമായേക്കും.”

ചി
രവൈരികളായ രണ്ടു ടീമുകള് കളിക്കളത്തില് ഏറ്റുമുട്ടുമ്പോള് വിശേഷിപ്പിക്കുക പോരാട്ടമെന്നും യുദ്ധമെന്നുമൊക്കെയാണ്. എന്നാല്, ബാഴ്സലോണയും റയല് മാഡ്രിഡും തമ്മില് ഏറ്റുമുട്ടുമ്പോള് അത് ‘എല് ക്ലാസിക്കോ’ ആണ്. സ്പാനിഷ് ലീഗിലും, യൂറോപ്യന് ചാമ്പ്യന്സ് ലീഗിലും ഇരു ടീമുകളും തമ്മില് നേര്ക്കുനേര് വരുമ്പോഴെല്ലാം എല് ക്ലാസിക്കോ എന്ന സ്പാനിഷ് വാക്ക് ദേശ, ഭാഷകള്ക്കതീതമായി എല്ലാ മാധ്യമങ്ങളിലെയും കായിക പേജില് നിറഞ്ഞുനില്ക്കും. ഈ വാരവും അത്തരത്തിലുള്ള റിപ്പോര്ട്ടുകള് വന്നിരുന്നു. സ്പാനിഷ് ലീഗില് എഴാം തീയതി നൌക്കാമ്പില് നടന്ന ആദ്യ എല് ക്ലാസിക്കോയില് ബാഴ്സലോണയും റയല് മാഡ്രിഡും തമ്മില് ഏറ്റുമുട്ടി. ആവേശപ്പോരാട്ടത്തില് നിശ്ചിത സമയത്ത് രണ്ടു ഗോളുകള് വീതം നേടി ഇരു ടീമുകളും സമനില പാലിച്ചു. കാല്പ്പന്തുകളിയുടെ മാസ്മരിക സൌന്ദര്യവും, വീറും വാശിയും അലയടികളും ദേശീയവാദത്തിന്റെ ആവേശവും സംഭ്രമവും പതിവിലേറെ ഒന്നുചേര്ന്നതായിരുന്നു ഇത്തവണ എല് ക്ലാസിക്കോ. അങ്ങനെ ഇത്തവണത്തെ എല് ക്ലാസിക്കോയില് പോരാട്ടങ്ങള് രണ്ടു വിധമായിരുന്നു. ലോക ഫുട്ബോളിലെ താരക്കുതിപ്പിനൊപ്പം ബാഴ്സ-റയല് വൈരമായിരുന്നു ആദ്യ ആകര്ഷണം.  കാറ്റലണ് ദേശീയ വാദത്തിന്റെ പ്രത്യക്ഷ പ്രകടനങ്ങളായിരുന്നു രണ്ടാമത്തെ ഘടകം.
താരക്കുതിപ്പ്  
ബാഴ്സലോണയും റയല് മാഡ്രിഡും തമ്മിലുള്ള മത്സരത്തെ ആവേശത്തിലാക്കുന്നത് അര്ജന്റീനയുടെ സൂപ്പര്താരം ലയണല് മെസിയുടെയും പോര്ച്ചുഗല് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെയും സാന്നിധ്യമാണ്. മെസി ബാഴ്സയുടെയും റൊണാള്ഡോ റയലിന്റെയും ജേഴ്സിയാണ് അണിയുന്നത്. ഇരുവരും തമ്മിലുള്ള വാശിയേറിയ മത്സരത്തിന്റെ രസച്ചരടുകളിലാണ് സ്പാനിഷ് ലീഗിന്റെ മുഴുവന് ആവേശവും ഒത്തിണങ്ങുന്നത്. കാത്തിരുന്ന ക്ലാസിക് പോരാട്ടത്തിലും ഇരു താരങ്ങളും രണ്ടു തവണ വീതം വല കുലുക്കിയതോടെയാണ് ആവേശപ്പോരാട്ടം സമനിലയിലെത്തിയത്.
റൊണാള്ഡോയിലൂടെ റയലാണ് ആദ്യം ആവേശത്തിന്റെ മെക്സിക്കന് തിരമാലകള് ഉയര്ത്തിയത്.  23–ാം മിനിറ്റിലായിരുന്നു അത്. 31-ാം മിനിറ്റില് മെസിയിലൂടെ ബാഴ്സയുടെ മറുപടി. 61-ാം മിനിറ്റില് ഫ്രീകിക്ക് ഗോളിലൂടെ മെസി ആതിഥേയര്ക്ക് ലീഡ് നല്കി. എന്നാല് അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള് റൊണാള്ഡോയുടെ വക ഗോള്. അതോടെ മത്സരം സമനില. ലീഗില് എട്ടു ഗോളുമായി ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ്. പോയിന്റ് നിലയില്, തുടര്ച്ചയായി ആറു ജയങ്ങള്ക്കുശേഷം ഏഴാംകളിയില് സമനില വഴങ്ങിയെങ്കിലും 19 പോയിന്റുമായി ബാഴ്സയാണ് ഒന്നാം സ്ഥാനത്ത്. 11 പോയിന്റുള്ള റയല് അഞ്ചാം സ്ഥാനത്തുമാണ്. കഴിഞ്ഞതവണ ഒമ്പതു പോയിന്റിന്റെ ലീഡില് റയല് കിരീടം നേടിയപ്പോള് ബാഴ്സ രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.  അതിനാല്,  കഴിഞ്ഞതവണ നഷ്ടമായ കിരീടം വീണ്ടെടുക്കാനുള്ള ശ്രമം ബാഴ്സയില് നിന്നും, ചാംപ്യന് പദവി നിലനിര്ത്താന് റയലിന്റെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടാകും. മെസിയുടെയും റൊണാള്ഡോയുടെയും പ്രകടനം തന്നെയായിരിക്കും നിര്ണ്ണായകം. കഴിഞ്ഞ സീസണില്  ലീഗില് 50 ഗോള് നേടി മെസി ടോപ്സ്കോററായിരുന്നു. 46 ഗോളുമായി റൊണാള്ഡോ രണ്ടാം സ്ഥാനത്തായിരുന്നു.
ലോക ഫുട്ബോളര് ആകാനുള്ള മത്സരങ്ങളില് വാശിയോടെ മത്സരിച്ച രണ്ടു താരങ്ങള് കൂടിയാണ് മെസിയും റൊണാള്ഡോയും. ലോക ഫുട്ബോളര്ക്കുള്ള ബാലണ് ഡി ഓര് പുരസ്കാരം മൂന്നു തവണ നേടിയ മെസി ഒരിക്കല് കൂടി അതില് മുത്തമിടാനുള്ള ശ്രമത്തിലാണ്. അതേസമയം, കൈവിട്ട നേട്ടം തിരികെപിടിക്കാനുള്ള ശ്രമത്തിലാണ് റൊണാള്ഡോ. 2008ല് പുരസ്കാരം നേടിയ റൊണാള്ഡോ 2011ല് അവസാന റൌണ്ട് വരെ മെസിക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. പുതുകാലഘട്ടത്തിലെ മികച്ച താരമായി പേരെടുക്കാന് രണ്ടു പേരുടെ ഭാഗത്തുനിന്നും മികച്ച പ്രയത്നങ്ങളും ഉണ്ടാകുന്നുണ്ട്. അതിനാല് തന്നെ ആരാധകരുടെ മനസില് ഇരുവര്ക്കും തങ്ങളുടേതായ ഇടം സൃഷ്ടിച്ചെടുക്കാന് കഴിയുന്നുണ്ട്.
ഫുട്ബോള് ലോകത്ത് ഓരോ കാലഘട്ടത്തിനും അതിന്റേതായ താരങ്ങളുണ്ട്.   ആല്ഫ്രെഡോ ഡി സ്റ്റെഫാനോ, പെലെ, ഡീഗോ മറഡോണ, സിനെദിന് സിദാന്, റൊണാള്ഡോ, റൊണാള്ഡീഞ്ഞോ എന്നിങ്ങനെ ഓരോ കാലഘട്ടത്തിലും അത് മാറിമാറി വന്നുകൊണ്ടിരുന്നു. അങ്ങനെ ഈ കാലഘട്ടത്തില് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലുള്ള രണ്ടു കളിക്കാരുടെ സാന്നിധ്യമാണ് കഴിഞ്ഞ വാരം നടന്ന എല് ക്ലാസിക്കോയിലെ ആദ്യ ആകര്ഷണം. കളം നിറഞ്ഞ കളിയിലൂടെ അരങ്ങു വാഴുന്ന ഇരു താരങ്ങളും വരും വര്ഷങ്ങളിലേക്കും തങ്ങളുടെ സാമ്രാജ്യം ഉറപ്പിച്ചു നിര്ത്താനുള്ള മത്സരവീര്യം കാണിക്കുന്നുണ്ട്.
ദേശീയവാദം
സ്പെയിനിലെ രണ്ടു പ്രമുഖ നഗരങ്ങളാണ് മാഡ്രിഡും ബാഴ്സലോണയും. സമ്പന്നമായ ഈ രണ്ടു ക്ലബ്ബുകളുടെ വീറും വാശിയും വര്ധിപ്പിക്കുന്നതില് ചില രാഷ്ട്രീയ ഘടകങ്ങള്ക്കും വലിയ സ്വാധീനമുണ്ട്. കാറ്റലോണിയ ദേശീയ വാദമാണ് അതിന്റെ അടിസ്ഥാനം. കാറ്റലന് മേഖലക്ക് കൂടുതല് സ്വയംഭരണം അനുവദിക്കുകയെന്നത് സ്പെയിനിനെ പിടിച്ചുലക്കുന്ന വിഷയമാണ്. റയല് മാഡ്രിഡ് സ്പാനിഷ് ദേശീയതയുടെ പ്രതിനിധിയാണെങ്കില് ബാഴ്സലോണ കാറ്റലന് ദേശീയതയുടെ പ്രതീകമാണ്. അതിനാല് ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിന് രാഷ്ട്രീയ മാനങ്ങള് കൂടി കൈവരുന്നു. ഇന്ഡ്യയില് കാശ്മീര് വിഷയം പോലെയും ഇന്ഡ്യ-പാകിസ്ഥാന് ക്രിക്കറ്റ് മത്സരം പോലെയോ അതിലുപരിയോ ആണ് ബാഴ്സ-റയല് മത്സരത്തിന്റെ ആവേശം. സ്പെയിനില്നിന്ന് വേര്പെട്ട് കാറ്റലാന് രാജ്യം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആയിരക്കണക്കിന് ബാഴ്സലോണക്കാരുടെ വികാര പ്രകടനങ്ങളായിരുന്നു എല് ക്ലാസിക്കോയെ കൂടുതല് ആവേശത്തിലേക്ക് നയിച്ചത്. കായിക ലോകത്തെ ഏറ്റഴും പഴക്കമേറിയ ശത്രുതയെന്നതിനൊപ്പം, ലോകത്തില് ഏറ്റവും കൂടുതല് ആളുകള് വീക്ഷിക്കുന്ന മത്സരമെന്ന നിലയിലും സ്വതന്ത്രരാജ്യത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര് തങ്ങളുടെ ആവശ്യത്തെ ലോകത്തിനു മുന്നില് അവതരിപ്പിക്കുന്നതിനായി സ്റ്റേഡിയത്തിനകത്തും പുറത്തും സജീവമായിരുന്നു.  “കാറ്റലോണിയ-യൂറോപ്പിലെ പുതിയ രാജ്യം” എന്നെഴുതിയ ബാനര് ഉയര്ത്തിയാണ് ബാഴ്സലോണക്കാര് സ്റ്റേഡിയത്തിനകത്ത് തങ്ങളുടെ വികാരം ഉയര്ത്തിവിട്ടത്.
രാഷ്ട്രീയമോ, സാമൂഹികമോ, വംശീയമോ ആയിട്ടുള്ള നിറം കലരുമ്പോഴെല്ലാം കായിക പോരാട്ടം കൂടുതല് വൈകാരികമായി തീരാറുണ്ട്. നിലനില്പ്പിന്റെ പോരാട്ടമായി തന്നെ അത് മാറുന്ന കാഴ്ച പലപ്പോഴായി നാം കണ്ടിട്ടുള്ളതുമാണ്. അതിനാല്, ഇനിയുണ്ടാകുന്ന ‘എല് ക്ലാസിക്കോ’കള് ആവേശത്തിനപ്പുറം കൂടുതല് സംഘര്ഷഭരിതമായേക്കും.
- See more at: http://utharakalam.com/?p=5494#sthash.4jchLmuZ.dpuf

Wednesday, July 11, 2012

ചരിത്രത്തിന്‍റെ കാഴ്ചയനുഭവങ്ങള്‍


ഡിജിറ്റല്‍ ക്യാമറകളുടെ മൂന്നാം തലമുറ വരെയെത്തി നില്‍ക്കുന്ന ഫോട്ടോഗ്രാഫി ചരിത്രത്തിന്‍റെ കാഴ്ചാനുഭവം പകരുന്ന ക്യാമറാശേഖരണത്തെക്കുറിച്ച്
ഷാനവാസ്.എസ് | Issue Dated: ജൂണ് 10, 2012
സാങ്കേതിക വിദ്യയില്‍ മാറ്റം സംഭവിക്കുന്നത് വളരെ വേഗത്തിലാണ്. അതിനാല്‍ ഒന്നിനെ മനസിലാക്കിത്തുടങ്ങുന്നതിനു മുമ്പുതന്നെ മറ്റൊന്നിലേക്ക് എത്തിപ്പെടാന്‍ നമ്മള്‍ വല്ലാതെ നിര്‍ബന്ധിക്കപ്പെടാറുണ്ട്. ക്യാമറകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ക്യാമറാ ഫ്ളാഷിന്‍റെ വെളളിവെളിച്ചം മിന്നിമറയുന്നതിന്‍റെ സമയനിഷ്ഠക്കുളളില്‍ തന്നെ നവീനതയുടെ ചില വകഭേദങ്ങള്‍ ഫോട്ടോഗ്രാഫി മേഖലയിലാകെ സംഭവിച്ചിട്ടുണ്ടാകും. ആ വകഭേദങ്ങളിലേക്ക് വളരുന്നതിനേക്കാള്‍ അതിനൊപ്പം സഞ്ചരിക്കുന്നതാണ് മികച്ച ഫോട്ടോഗ്രാഫറുടെ ലക്ഷണമെന്ന് കരുതുന്നവരാണ് പലരും. അതിനാല്‍ സാങ്കേതികവിദ്യയുടെ കാലികമായ മാറ്റത്തിനിടയില്‍ ക്യാമറകള്‍ക്ക് സംഭവിച്ച മാറ്റത്തെ അ റിയാവുന്നവര്‍ ചുരുക്കമാണ്. കാരണം, ചരിത്രത്തെ അടുത്തറിയാന്‍ പലരും പലപ്പോഴും ശ്രമിക്കാറില്ല അല്ലെങ്കില്‍ അത്തരമൊരു പരിശ്രമം എല്ലാവര്‍ക്കും കഴിയുന്നതുമല്ല. അതിന് ശ്രമിക്കുന്നവരാകട്ടെ അവയുടെ നിഗൂഢമായ വഴികളിലുടെ പോലും നടന്നുകയറാറുണ്ട്. ഒരുപക്ഷെ മറ്റാര്‍ക്കും മനസിലാക്കാനാവാത്തതാല്‍പ്പര്യത്തോടെ. പഴമയെ പിന്‍പറ്റുകയും ശേഖരിക്കുകയും അവയെ കാത്തൂസൂക്ഷിക്കുന്നതും ശ്രമകരമായ ജോലി തന്നെയാണ്.

‘ഫോട്ടം പിടിക്കണ വലുതും ചെറുതുമായ പെട്ടികള്‍’ മുതല്‍ കൈപ്പത്തിയിലൊളിപ്പിക്കാവുന്ന ഡിജിറ്റല്‍ ക്യാമറകള്‍ വരെയുളളവയുടെ ചരിത്രം അന്വേഷിച്ചിറങ്ങുന്നവര്‍ക്ക് ശരണം ഇന്‍റര്‍നെറ്റ് തന്നെയായിരിക്കും. ഫോട്ടോഗ്രാഫിയെക്കുറിച്ച് പഠിക്കുന്നവര്‍ക്കും ഗവേഷണം ചെയ്യുന്നവര്‍ക്കും ക്യാമറാ ചരിത്രത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ കാണണമെങ്കിലോ? അവയുടെ രൂപ, ഗുണ, സ്വഭാവത്തിലുണ്ടായ പരിണാമത്തെക്കുറിച്ച് മനസിലാക്കണമെങ്കിലോ? നേരേ പാലായിലേക്ക് പോകുക, അവിടെ ജയ്സണ്‍ പഴേട്ട് എന്ന ഒരു പഴയ ഫോട്ടോഗ്രാഫറെ കാണാം. ഒരു കൂട്ടം ക്യാമറകളുടെ അപൂര്‍വ്വ ശേഖരവുമായി ചരിത്ര
വിദ്യാര്‍ത്ഥികളെ കാത്തിരിക്കുകയാണ് ജയ്സണ്‍ പഴേട്ട്. നൂറ്റാണ്ടുകളുടെ പഴക്കമുളള ക്യാമറകള്‍ അവിടെ കണ്ടെത്താം. ക്രൌണ്‍ ഗ്രാഫിക്, പിന്‍ഹോള്‍, ബോക്സ്, ഫീല്‍ഡ്, ഫോള്‍ഡിംഗ് ക്യാമറകള്‍, പണ്ടുകാലത്തെ സിനിമാ ചിത്രീകരണ
ത്തിനുപയോഗിച്ചിരുന്ന ക്യാമറകള്‍, കാനോണ്‍ മൂവീ ക്യാമറകള്‍, സിനി പ്രൊജക്ടര്‍ ലെന്‍സുകള്‍, ഫില്‍റ്റര്‍ ഹോള്‍ഡറുകള്‍, റേഞ്ച് ഫൈന്‍ഡര്‍ ക്യാമറകള്‍, വിവിധ തരം 110 ഫിലിം ക്യാമറകള്‍, എടുത്തയുടനെ പാസ്പോര്‍ട്ട് ഫോട്ടോകള്‍ ലഭിക്കുന്ന പോളറോയ്ഡ് ക്യാമറകള്‍, കേബിള്‍ റീലീസറുകള്‍, ബള്‍ബ് ഉപയോഗിച്ചുളള ഫ്ളാഷുകള്‍, ഷട്ടര്‍ ലെന്‍സുകള്‍ തുടങ്ങി ടിഎല്‍ആറും എസ്എല്‍ആറും അടക്കമുളള അത്യാധുനിക ക്യാമറകളുടെയും ലെന്‍സുകളുടേയും അപൂര്‍വ്വ ശേഖരണമാണ് ജയ്സണിന്‍റെ പക്കലുളളത്. ഒരു പക്ഷേ, കേരളത്തിലോ ഇന്‍ഡ്യയില്‍ തന്നെയോ ഉളള ഫോട്ടോഗ്രാഫി
ഈ ലക്കത്തില്‍
പഠന കേന്ദ്രത്തിലൊന്നും കാണാന്‍ കഴിയാത്ത തരത്തിലുളള ശേഖരമാണ് ജയ്സണ്‍ കാത്തുസൂക്ഷിക്കുന്നത്. അപൂര്‍വ്വവും അമൂല്യവുമായ ശേഖരം ലോക ഫോട്ടോഗ്രാഫിയുടെ പരിണാമത്തെയും കാലഘട്ടത്തെയുമാണ് പറഞ്ഞുതരുന്നത്. ലോക ഫോട്ടോഗ്രാഫി ചരിത്രം ഡിജിറ്റല്‍ ക്യാമറകളുടെ മൂന്നാം തലമുറ വരെയെത്തി നില്‍ക്കുന്ന തെങ്ങനെയെന്ന ഒരു കാഴ്ചാനുഭവം ലഭ്യമാക്കുകയാണ് ജയ്സണിന്‍റെ ലക്‌ഷ്യം. ക്യാമറാ ചരിത്രത്തിന്‍റെ വഴിയിലേക്ക് ജയ്സണ്‍ എത്തിപ്പെട്ടത് തികച്ചും യാദൃശ്ചികമായാണ്. പണ്ടെങ്ങോ തനിക്കു ലഭിച്ച അഗ്ഫാ ത്രീ ക്ലിക്ക് ക്യാമറ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന്, അതു തിരിച്ചുപിടി ക്കാനുളള ശ്രമത്തില്‍ താനറിയാതെ തന്നെ പഴയ ക്യാമറകളുടെയും ഫിലിമുകളുടെയും ഫോട്ടോഗ്രഫി മാഗസിനുകളുടെയും അനുബന്ധ സാമഗ്രികളുടെയും ശേഖരണത്തിലേക്ക് മനസുടക്കുകയും അതിനെ സംതൃപ്തകരമായൊരു ഹോബിയാക്കി മാറ്റുകയുമായിരുന്നു ജയ്സണ്‍. 

ജയ്സണിന്‍റെ യാത്രകള്‍ കേരളവും തമിഴ്നാടും ജയ്പ്പൂരും ഡല്‍ഹിയും കടന്ന് ഇന്‍ഡ്യയില്‍ പലയിടത്തേക്കുമായി നീണ്ടു. അവിടെ നിന്നൊക്കെ കിട്ടിയ പഴയ ക്യാമറകള്‍ വില കൊടുത്തും ചിലതൊക്കെ പാരിതോഷികമായും ചിലര്‍ ശല്യമൊഴിവാക്കുന്നതുപോ ലെയും ജയ്സണിന് നല്‍കി. എല്ലാം സന്തോഷത്തോടെ വാങ്ങിക്കൂട്ടിയപ്പോള്‍ വീടിനകം മതിയാവില്ലെന്ന് വന്നു. അങ്ങനെ ഫോട്ടം പിടിക്കണ പെട്ടികളെയെല്ലാം അടുക്കിവെക്കാന്‍ പാലായില്‍ ഒരു മുറി വാടകക്കെടുത്തു. കവര്‍ പൊട്ടിക്കാത്ത പഴയ ഫിലിമികുകള്‍, ഫിലിം സ്ലൈഡുകള്‍, പല കാലഘട്ടങ്ങളിലെയും പല തരത്തിലുളളതും ഇവിടെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പഴയ
ക്യാമറകളുടെ ശേഖരണത്തിനായി ഇന്‍റര്‍നെറ്റിനെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളെയും പ്രയോജനപ്പെടുത്തുന്നുണ്ട് ജയ്സണ്‍. അതിനായി ഒരു ബ്ലോഗും ഇദ്ദേഹം തുടങ്ങിയിട്ടുണ്ട്  (http://antiqueframes.blogspot.in) ഇടക്കൊക്കെ സ്കൂള്‍, കോളെജുകളില്‍ തന്‍റെ ക്യാമറാ പ്രദര്‍ശനം നടത്താന്‍ പോകുമായിരുന്നു. എന്നാല്‍ അതൊക്കെ ശ്രമകരമായ പണിയാണെന്നു വന്നപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ജയ്സണ്‍ പറയുന്നു. ഉപയോഗശൂന്യമായി മാത്രം കൈയ്യില്‍ കിട്ടുന്ന ക്യാമറകളെല്ലാം ലഭ്യമാകുന്ന സ്പെയര്‍ പാര്‍ട്സുകള്‍ സംഘടിപ്പിച്ച് ഉപയോഗപ്രദമാക്കിയാണ് ജയ്സണ്‍ സൂക്ഷിക്കുന്നത്. “പഴയ ക്യാമറകളുടെ ഉപയോഗം നിന്നതോടെ പലതിന്‍റെയും സ്പെയര്‍ പാര്‍ട്സുകള്‍ ലഭിക്കാനില്ല. എങ്കിലും ഒന്നിലധികം ഉളളതില്‍ നിന്നും മാറ്റിയെടുത്തും, ലഭ്യമായ സോഴ്സുകളില്‍ നിന്നും വാങ്ങിയും പലതും ഉപയോഗിക്കാനാവുന്ന വിധത്തിലാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്” ജയ്സണ്‍ പറയുന്നു. 

സെക്കന്‍ഡ് ഹാന്‍ഡ് ക്യാമറകള്‍ വില്‍ക്കുന്നതിനും ങ്ങുന്നതിനുമുളള സൌകര്യങ്ങളും, ക്യാമറാ വാങ്ങുന്ന വര്‍ക്ക് തന്‍റെ പരിമിതമായ അറിവില്‍ നിന്നുളള സഹായങ്ങള്‍ ചെയ്യുന്നതിനും സമയം കണ്ടെത്താറുളള ജയ്സണിന് പുതിയ ക്യാമറകളുടെ വില്‍പ്പനയുമുണ്ട്. 1986 മുതല്‍ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ അംഗവും പാലാ ഫിലാറ്റെലിക് ക്ലബ്ബിലെ അംഗവും കൂടിയായ ജയ്സണിന്  വിപുലമായ തപാല്‍ സ്റ്റാമ്പ്, നാണയ ശേഖരവുമുണ്ട്. ചരിത്രത്തിന്‍റെ തിരുശേഷിപ്പുകളെ മറ്റുളളവര്‍ക്കും കൂടി മനസിലാക്കാനാകും വിധം കാത്തൂസൂക്ഷിക്കുകയാണ് ഈ പാലാക്കാരന്‍.

Women Power


A majority of NREGA beneficiaries in Kerala are women
SHANAVAS. S | Issue Dated: June 3, 2012, New Delhi
"MGNREGS (Mahatma Gandhi National Rural Employment Guarantee Scheme) made my life happy. Now I can contribute to my family income. I have opened a bank account for the first time in my life and collected my payment through this account. NREGS work has a dignity, which is recognised by others,” says 65-year-old Thankamma proudly.

She is one of the many women in Kerala, who, thanks to NREGS, have pulled themselves out of deep economic and social morass.

According to the Union rural development ministry's latest report (2011-12), 93 per cent of people who had been provided jobs under the scheme were women. Compared to the national average of 48 per cent, the figures could be considered impressive. In fact, the percentage has been steadily rising from 85 per cent in 2008-09 to 88 per cent in 2009-10.

The NREGS programme was first implemented in 2006. In the first phase, it was implemented only in two districts, Palakkad and Wayanad. After the successful implementation of first phase the scheme was introduced in Idukki and Kasargod in the second phase and has been carried out in all the remaining ten districts subsequently in the third and final phase.

Why have women benefited the most in Kerala? The apparent reason would
be the state's higher rate of literacy, social awareness and the march towards
gender equality.

In Kerala, the management of work sites and other logistics for implementation is placed in the hands of women self-help groups like Kudumbashree or other neighbourhood units. In addition, men who will get a minimum Rs 350 a day, are not ready to work with NREGS. For the women, it means extra income for the family. The rule which makes it mandatory to have a 50 per cent woman representation, has also helped.

Buoyed by their success, the Kerala NREGS workers are now demanding higher wages, insurance, uniforms and a change in their timings from 9 am to 5 pm.

They have also demanded the inclusion of the coir industry, fish drying yards and artificial reefs under the scheme. “The demands we raised are reasonable as the nature of employment is different from other states. So, we are hopefully waiting for the wage hike and inclusion of other sectors under the NREGS. If it happens, the participation of women is bound to increase,’’ says Sreeja Sajeev, office bearer at the  Centre for Development Studies (CDS).

The demands have been forwarded to Union rural development minister Jairam Ramesh who has reacted positively. “Kerala is a success story. Kerala should not pay a price for its success. I am sympathetic to the demand," Ramesh said as he inaugurated the Mahila Kisan Sashaktikaran Pariyojana (MKSP) a few months ago. Most people are hopeful he would act on his words.

Tuesday, June 26, 2012

വംശീയ അസഹിഷ്ണുതയുടെ കളിക്കളം

വംശീയ അധിക്ഷേപങ്ങളും ആക്രമണങ്ങളും കലാപങ്ങളും ഫുട്ബോളിന്‍റെ സൌന്ദര്യത്തെ ഇല്ലാതാക്കുമെന്ന വാദത്തിന് രണ്ടു പക്ഷമില്ല. തൊലിനിറവും ഗോത്രവും വംശവും അതിന്‍റെ വിവിധ തലങ്ങളിലൂടെ കാലത്തിനൊപ്പം സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നതായി യൂറോപ്പിന്‍റെ ചരിത്രങ്ങള്‍ നമ്മോട് വിളിച്ചുപറയുന്നുണ്ട്. വംശത്തിന്‍റെ/ഗോത്രത്തിന്‍റെ സാമ്പ്രദായിക അധികാരശ്രേണി വ്യവസ്ഥയിലൂടെയാണ് യൂറോപ്പിന്‍റെ ചരിത്രത്തിന് തുടക്കമിടുന്നത്. വെളുത്തവരെ ഉന്നതനായും കറുത്തവനെ താണവനായും നോക്കിക്കാണുക യൂറോപ്യന്മാരുടെ മന:സ്ഥിതിയാണ്. വലതുപക്ഷ തീവ്രവാദികള്‍ ഉയര്‍ന്നുവരുന്ന യൂറോപ്പിന്‍റെ സാമൂഹ്യ സാഹചര്യത്തില്‍ തന്നെയാണ് മാറ്റം വരേണ്ടത്, ഷാനവാസ്. എസ് എഴുതുന്നു
രു രാജ്യത്തിന്‍റെ അല്ലെങ്കില്‍ ദേശത്തിന്‍റെ വികാരങ്ങളെ ഒന്നിച്ചുനിര്‍ത്തുന്ന ഒന്നാണ് സ്പോര്‍ട്സ് എന്നു പൊതുവെ പറയപ്പെടാറുണ്ട്. ഏതെങ്കിലും തരത്തിലുള്ള വിവേചനത്തിന് അവിടെ സ്ഥാനമില്ലെന്നും കായികമായ മികവിന്റെ അടിസ്ഥാനത്തിലാണ് അവിടെ താരങ്ങള് വാഴ്ത്തപ്പെടുന്നതെന്നും അതിനാല്‍ എല്ലാവരെയും ഒരേപോലെ ഉള്‍ക്കൊള്ളാന്‍ ഏതൊരു കായിക ഇനത്തിനും കഴിയുമെന്നുമാണ് കാലങ്ങളായി നമ്മുടെയിടയില്‍ ഉറഞ്ഞുകൂടിയിരിക്കുന്ന ഒരു പൊതുധാരണ. എന്നാല്‍ ഏതൊരു സ്പോര്ട്സിലും വിവേചനത്തിന്‍റെ ചില കടമ്പകള്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നുണ്ടെന്നതാണ് വാസ്തവം. വംശം, ഗോത്രം, സാമൂഹ്യ പശ്ചാത്തലം, ദേശം, ജാതി, മതം, തൊലിനിറം, ഭാഷ, ശാരീരിക ഘടന എന്നിങ്ങനെയുള്ള ഘടകങ്ങള്‍ വിവേചനത്തിന്‍റെ വ്യാപകമായ നിര്‍വചനത്തിനുള്ളില്‍ വരുമ്പോള്‍ തന്നെ, അതില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നതും മറ്റൊരു ഗുരുതര പ്രശ്നമായി ആപത്കരമായ ദിശയില് വളര്‍ന്നുവരുന്നതുമായ ഒന്നാണ് വംശീയത. അതിപ്പോള്‍ ‘മാന്യന്മാരുടെ’ കളിയായ ക്രിക്കറ്റിലായാലും മിക്സഡ് റേസ് സ്പോര്‍ട്സ് എന്ന വിളിപ്പേരുള്ള ഫുട്ബോളിലായാലും അങ്ങനെ തന്നെ. തൊലിയുടെ നിറവും നൈസര്‍ഗികമായ ചില ഗുണവിശേഷങ്ങളും തമ്മില്‍ വളരെ ബന്ധമുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് നാം ഇന്നും ജീവിക്കുന്നത്.
ആവേശത്തിന്‍റെ മെക്സിക്കന്‍ തിരമാലകള്‍ക്കിടയില്‍ അരങ്ങേറുന്ന യൂറോ കപ്പിനിടയിലും പുറത്തുവന്നുകൊണ്ടിരിക്കുന്ന വംശീയതയുടെ പേക്കൂത്തുകള്‍ ഇനിയും മറച്ചുവെക്കാനാകാത്ത സത്യത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ തന്നെയാണ്.
വംശീയ പ്രശ്നങ്ങള്‍ കടന്നാക്രമിച്ച ഇംഗ്ലീഷ് പ്രീമീയര്‍ ലീഗ് മത്സരങ്ങള്‍ക്കുശേഷമാണ് യൂറോ കപ്പ് അരങ്ങേറുന്നത്. സെനഗലിന്‍റെ ഫ്രഞ്ച് താരം പാട്രിക് എവ്രയെ വംശീയമായി അധിക്ഷേപിച്ചതിന് ലിവര്‍പൂള്‍ താരം ലൂയിസ് സുവാരസിന് വിലക്കും പിഴയും ഒടുക്കേണ്ടി വന്നതും സമാനമായ ആരോപണങ്ങളില്‍ ചെല്‍സിയയുടെ ജോണ് ടെറി അന്വേഷണം നേരിടുന്നു എന്നതുമാണ് പ്രീമിയര്‍ ലീഗിലെ വംശീയതയുടെ ചെറിയ ഉദാഹരണങ്ങള്‍. ക്ലബ്, കൌണ്ടി ഫുട്ബോളില്‍ ഒളിഞ്ഞുനിന്നിരുന്ന വംശീയ പക്ഷപാതിത്വവും, അധിക്ഷേപവും, ആക്രമണവും ഇന്ന് ലോകകപ്പില്‍ വരെയെത്തിയിട്ടുണ്ട്. കൈക്കരുത്തിന്റെ കളിയായി ഇടക്കിടെ ഫുട്ബോള്‍ മാറുന്നതും അതിനാലാണ്.
യൂറോകപ്പില്‍ പന്തുരുളുന്നതിനും മുമ്പുതന്നെ വംശീയതയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു. യൂറോകപ്പിന് സംയുക്തമായി ആതിഥ്യമരുളുന്ന പോളണ്ടും യുക്രൈനും വംശീയവെറിയുടെ കാര്യത്തില്‍ കുപ്രസിദ്ധരാണ് എന്നതായിരുന്നു ഇത്തരമൊരു ചര്‍ച്ചയിലേക്ക് എത്തിച്ചേരാന്‍ കാരണമായത്. അതിനു പിറകെ, ബിബിസി കഴിഞ്ഞമാസം ‘വെറുപ്പിന്‍റെ സ്റ്റേഡിയം’ (സ്റ്റേഡിയം ഓഫ് ഹേറ്റ്) എന്ന ഒരു ഡോക്യുമെന്‍റെറി പുറത്തുവിട്ടത് കാര്യങ്ങളെ ഒന്നുകൂടി ചൂടുപിടിപ്പിച്ചു. ഒരു പറ്റം യുക്രൈന്‍ യുവാക്കള്‍ ഫുട്ബോള്‍ മത്സരത്തിനിടെ തെക്കനേഷ്യക്കാരെ ഭീകരമായി മര്‍ദ്ദിക്കുന്നു, അതും ഒഫീഷ്യലുകള്‍ നോക്കിനില്ക്കെ. മൊട്ടത്തലയുള്ള ഇവര്‍ വലതുപക്ഷ തീവ്രവാദ സംഘടനയുടെ (നിയോ-നാസി സംഘങ്ങള്‍) മേല്‍നോട്ടത്തില്‍ കായിക പരിശീലനം നടത്തുന്ന ദൃശ്യങ്ങളുമുണ്ട്. നാസി ശൈലിയിലാണവര്‍ സല്യൂട്ട് ചെയ്യുന്നത്. പോളണ്ടില്‍ ഇരകള്‍ കറുത്തവംശജരാണ്. മത്സരത്തിനിടെ കറുത്തവര്‍ഗക്കാരനായ താരം പന്തുമായി നീങ്ങുമ്പോള്‍ കാണികള്‍ കുരങ്ങന്‍റെ അംഗവിക്ഷേപങ്ങള്‍ കാണിക്കുന്നു. നാസി വിലക്കുകള്‍ മറികടന്ന് തെരുവുകളിള്‍ കാല്‍പ്പന്തുകളിയുമായി പ്രതിഷേധിച്ച ചരിത്രമുള്ള രാജ്യമാണ് പോളണ്ട് എന്നുകൂടി ഓര്ക്കുക.
ബിബിസി റിപ്പോര്‍ട്ടിനെ നിഷേധിച്ച പോളണ്ട്, യുക്രൈന്‍ ഒഫിഷ്യല്‍സ് വാര്‍ത്തകള്‍ പെരുപ്പിച്ചെഴുതുന്ന ബിബിസിയെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് ബ്രിട്ടീഷ് ആരാധകരെ ആക്രമിക്കുമെന്ന് യുക്രൈന്‍ തെമ്മാടി സംഘങ്ങള്‍ ഔദ്യോഗികമായി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് സ്കൈ ന്യൂസ് റിപ്പോര്‍ട് പുറത്തുവിടുന്നത്..
ഇംഗ്ലണ്ട് മുന്‍ ക്യാപ്ടന് കറുത്തവര്‍ഗക്കാരനായ സോള്‍ കാംബെല്‍ ആരാധകര്‍ക്കു നല്കിയ ഒരു മുന്നറിയിപ്പ് കൂടി ഇവിടെ പറയേണ്ടിയിരിക്കുന്നു. പോളണ്ടില്‍ കളി കാണാന് പോയാല്‍ ശവപ്പെട്ടിയില്‍ തിരിച്ചുവരാം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അനുഭവത്തിന്റെ ഒരു പശ്ചാത്തലം തീര്‍ച്ചയായും കാംബെലിന്റെ വാക്കുകള്‍ക്കുണ്ടാകും.
ഇനിയുള്ളത് യൂണിയന് ഓഫ് ഫുട്ബോള്‍ അസോസിയേഷന് (യുവേഫ) പ്രസിഡന്റും മുന് ഫ്രഞ്ച് താരവുമായ മിഷേല് പ്ലാറ്റിനിയുടെ വാക്കുകളാണ്. യുറോകപ്പ് മത്സരങ്ങള്‍ക്കിടെ എപ്പോഴെങ്കിലും വംശീയ അധിക്ഷേപം ശ്രദ്ധയില്‍പ്പെട്ടാല്‍ ആ നിമിഷം കളി നിര്ത്തിവെയ്ക്കാന് റഫറിമാര് തയ്യാറാകണമെന്ന് പ്ലാറ്റിനി പറഞ്ഞപ്പോള്‍ യൂറോപ്യന് കളിക്കളത്തില്‍ വംശീയത നിറഞ്ഞു നിലനില്ക്കുന്നുവെന്നതിന് ഒരു ഔദ്യോഗിക ഭാഷ്യം കൈവരുകയായിരുന്നു.
ഇത്തരം വാര്ത്തകളെ നാം എങ്ങനെയാണ് സമീപിക്കേണ്ടത്? ബിബിസി റിപ്പോര്ട്ട് എരിതീയില് എണ്ണ പകരുന്നതു തന്നെയാണ്. എന്നാല് വാര്ത്ത ഊതിപ്പെരുപ്പിച്ചതാണെന്ന് പറയാനുമാവില്ല. കാരണം, വംശീയത യൂറോ കപ്പിന്റെ തുടക്കത്തില്‍ തന്നെ തലയുയര്ത്തിയിരുന്നു. സ്പെയിന് ഇറ്റലി മത്സരത്തിനിടെ ഇറ്റലിയുടെ കറുത്തവര്ഗക്കാരനായ മരിയോ ബലോട്ടെലിയെ ഇരുനൂറിലധികം വരുന്ന സ്പാനിഷ് ആരാധകര് കുരങ്ങിന്റെ അംഗവിക്ഷേപങ്ങളോടെ അധിക്ഷേപിച്ചതാണ് ആദ്യ സംഭവം. പിന്നീട്, അത്തരം സംഭവങ്ങള് ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. വാഴ്സോവില് പോളണ്ട് റഷ്യന് ആരാധകര് തമ്മില് ഏറ്റുമുട്ടിയപ്പോള് പൊലീസ് ഇടപെടല്‍ ആവശ്യമായി വന്നു. ഇങ്ങനെ യൂറോ കപ്പ് മത്സരങ്ങള് ഫൈനലിലേക്ക് കുതിക്കുമ്പോള് വംശീയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന് യുവേഫ ഇതിനോടകം എത്രയോ തവണ ഉത്തരവിട്ടിരിക്കുന്നു. ചുരുക്കത്തില്, ടീമിനുള്ളിലും ടീമുകള്‍ തമ്മിലും കോച്ചും കളിക്കാരും തമ്മിലും റഫറിമാരും ടീമുകളും തമ്മിലും കാണികള്‍ക്കിടയിലും തിങ്ങിഞെരുങ്ങുന്ന വംശീയതയുടെ ഭാവഭേദങ്ങള്‍ ഏതെങ്കിലുമൊരു മാധ്യമസൃഷ്ടിയല്ല.
വംശീയ അധിക്ഷേപങ്ങളും ആക്രമണങ്ങളും കലാപങ്ങളും ഫുട്ബോളിന്റെ സൌന്ദര്യത്തെ ഇല്ലാതാക്കുമെന്ന വാദത്തിന് രണ്ടുപക്ഷമില്ല. എന്നാല്‍ അതിന്റെ വേരുകള്‍ ഇപ്പോഴും അവശേഷിക്കുന്നതും മൂടിക്കിടക്കുന്നതും സമൂഹത്തില്‍ തന്നെയാണ്. തൊലിനിറവും ഗോത്രവും വംശവും അതിന്റെ വിവിധ തലങ്ങളിലൂടെ കാലത്തിനൊപ്പം സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നതായി യൂറോപ്പിന്റെ ചരിത്രം നമ്മോട് വിളിച്ചുപറയുന്നുണ്ട്. വംശത്തിന്റെ/ഗോത്രത്തിന്റെ സാമ്പ്രദായിക അധികാരശ്രേണി വ്യവസ്ഥയിലൂടെയാണ് യൂറോപ്പിന്റെ ചരിത്രത്തിന് തുടക്കമിടുന്നത്. വെളുത്തവരെ ഉന്നതനായും കറുത്തവനെ താണവനായും നോക്കിക്കാണുക യൂറോപ്യന്മാരുടെ മന:സ്ഥിതിയാണ്. വലതുപക്ഷ തീവ്രവാദികള്‍ ഉയര്‍ന്നുവരുന്ന യൂറോപ്പിന്റെ സാമൂഹ്യ സാഹചര്യത്തില് തന്നെയാണ് മാറ്റം വരേണ്ടത്.
കറുത്തവര്‍ സ്പോര്‍ട്സിന് നല്ലവരാണെന്ന ഒരു പൊതു കാഴ്ചപ്പാട് മിക്ക രാജ്യങ്ങളും വെച്ചുപുലര്ത്തുന്നുണ്ട്. എന്നാല്‍ അവരെ ഉപയോഗപ്രദമായ ചരക്കായി മാറ്റുക മാത്രമാണ് ഏവരുടെയും ലക്‌ഷ്യം. അതിനാല്‍ തന്നെ മറ്റുള്ള ഗ്ലാമര്‍ സ്പോര്‍ട്സ് ഇനങ്ങളിലേക്കൊന്നും ഇവര്‍ പരിഗണിക്കപ്പെടുന്നുമില്ല. ഒരേസമയം ഉള്‍പ്പെടുത്തുന്നതിന്റെയും ബഹിഷ്കരിക്കുന്നതിന്റെയും ശാപവും വേദനയും കറുത്തവര്‍ഗക്കാരായ കായിക താരങ്ങള്‍ക്ക് നേരിടേണ്ടിവരാറുണ്ട്. ഏതെങ്കിലും ഒരു വംശത്തിന്റെയോ ഗോത്രത്തിന്റെയോ അല്ലെങ്കില്‍ ആ സമൂഹത്തില്‍ ഉള്‍പ്പെടുന്നവരുടെ തൊലിയുടെ നിറത്തിന്റെയോ അടിസ്ഥാനത്തില്‍ മുന്‍വിധിയോടെയുള്ള ചില വിശ്വാസങ്ങളാണ് വംശീയ അധിക്ഷേപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വഴിയൊരുക്കുന്നത്. ഉന്നതരെന്ന് സ്വയം വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ അടക്കിവെക്കാനാവാത്ത അസഹിഷ്ണുതകളാണ് പലപ്പോഴും ഇത്തരത്തില് പുറത്തേക്കു വരുന്നത്. ഫുട്ബോള്‍ ഒരു മാധ്യമം മാത്രമാണ്. നിലവിലെ സാമുഹ്യ വ്യവസ്ഥയില്‍ ഇവരെ തുല്യ പൌരന്മാരായി അംഗീകരിക്കാനും ഉള്‍പ്പെടുത്താനും ഇഷ്ടപ്പെടാത്ത സമൂഹങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം വംശീയത അതിന്റെ വിഷം ചീറ്റീക്കൊണ്ടിരിക്കും, പല ഭാവങ്ങളില്‍, പല വേദികളില്‍.
- See more at: http://utharakalam.com/?p=3482#sthash.zEGV14Qy.dpuf

Thursday, April 5, 2012

വൈകാരിക തലത്തിനപ്പുറം...


പുതിയകാലത്തെ പൂര്‍വ വിദ്യാര്‍ഥി - അധ്യാപകസംഗമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് കച്ചവട താല്‍പ്പര്യങ്ങള്‍
ഷാനവാസ്. എസ് | Issue Dated: ഏപ്രില് 31, 2012
http://www.thesundayindian.com/ml/story/the-business-of-alumni-associations/7/2971/
ഓട്ടോഗ്രാഫില്‍ കുറിക്കുന്ന ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന ഒറ്റ വരിയില്‍ കലാലയ ജീവീതത്തിന്‍റെ നിറമുളള ഓര്‍മ്മകളെയെല്ലാം ചേര്‍ത്തുവെക്കുന്നതായിരുന്നു പഴയ കാഴ്ച. ഇന്‍ലന്‍ഡും പോസ്റ്റ്കാര്‍ഡും എഴുത്തുപെട്ടികളും ചേര്‍ന്ന ആശയവിനിമയത്തിന്‍റെ പരിമിതമായ ലോകത്ത് വീണ്ടും കണ്ടുമുട്ടാനുളള സാധ്യത കുറവാണെന്ന ബോധമായിരുന്നു ഇത്തരം കുറിപ്പുകളില്‍ നിഴലിച്ചിരുന്നത്. അങ്ങനെ ഓട്ടോഗ്രാഫിലെ വരികള്‍, സൌഹൃദത്തിന്‍റെ അക്ഷര സ്മരണകളായി. എന്നാല്‍, ഇതിനിടയിലും പരസ്പരം പിരിയുന്നതിനു മുമ്പെ, വര്‍ഷത്തിലെ ഏതെങ്കിലുമൊരു ദിവസം നിശ്ചയിച്ച്, അന്നേ ദിവസം പഴയ കൂട്ടു കാരും അധ്യാപകരുമെല്ലാം വീണ്ടും കലാലയമുറ്റത്ത് സമ്മേളിക്കുമായിരുന്നു. ഇന്ന്, ആഘോഷപൂര്‍വ്വമായി നടത്തുന്ന പൂര്‍വ്വ വിദ്യാര്‍ഥി-അധ്യാപക-അനധ്യാപക സംഗമങ്ങളുടെ ചരിത്രം തുടങ്ങുന്നത് അവിടെ നിന്നാണ്.

മനുഷ്യജീവിതത്തിന്‍റെ സുവര്‍ണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കുന്ന കലാലയ ജീവീതത്തെ ആര്‍ക്കും പെട്ടെന്നൊന്നും മറക്കാനാവുന്നതല്ലെന്ന് പലരും സാക്‌ഷ്യപ്പെടുത്തുന്നുണ്ട്. “പഴയ വിദ്യാര്‍ത്ഥികളും, കോളെജു വിട്ടുപോയ ചില അധ്യാപകരുമൊക്കെ വിളിക്കുമ്പോള്‍ പൂര്‍വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. ചിലര്‍ക്ക്, പഴയ ബെഞ്ചിലിരുന്ന് ഒന്നുകൂടി പഠിക്കണം, ക്ലാസ് കേള്‍ക്കണം എന്നിങ്ങനെയൊക്കെയാണ് ആഗ്രഹം. ക്ലാസ്മേറ്റ്സ് എന്ന സിനിമ വന്നതിനുശേഷം, ഗൃഹാതുരമായ ഓര്‍മ്മകളിലേക്ക് ഒരു നിമിഷമെങ്കിലും മടങ്ങിപ്പോകാന്‍ പലരും ശ്രമിക്കുന്നുവെന്നതിന്‍റെ തെളിവാണിത്. സന്തോഷത്തിന്‍റെ ദിനങ്ങള്‍ മാത്രമല്ല, പണ്ടു ചെയ്തുകൂട്ടിയ കുസൃതികളും അതിരുകടന്ന തെറ്റുകളെയും പക്വതയുടെ കാലത്തിരുന്ന് നോക്കിക്കാണുമ്പോഴുളള വിങ്ങലുകള്‍ പങ്കുവെക്കാനുളള വേദിയായാണ് പലരും ഇത്തരം സംഗമങ്ങളെ കാണുന്നത്. പഴയ സഹപാഠികള്‍ തമ്മില്‍ പുതിയൊരു തരം സുഹൃദ്-കുടുംബ ബന്ധം വളര്‍ത്തിയെടുക്കാനും ഇതുമൂലം അവസരമൊരുങ്ങുന്നു എന്നത് ഒരു നല്ല കാര്യം തന്നെയാണ്” വൈക്കം സെന്‍റ് സേവ്യേഴ്സ് കോളെജില്‍ നിന്നും വിരമിച്ച പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകന്‍ എം.എം. മത്തായി പറയുന്നു.

കാലാനുസൃത മാറ്റങ്ങള്‍, ശാസ്ത്ര-വിവര സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ആശയവിനിമയത്തിനുളള സാധ്യതകള്‍ വര്‍ധിപ്പിച്ചപ്പോള്‍ സൌഹൃദത്തിന്‍റെ പുതിയ തലം തന്നെ സൃഷ്ടിക്കപ്പെട്ടു. മൊബൈലും ഇന്‍റര്‍നെറ്റും അതിനു ഉപാധികളായി. 20-30 വര്‍ഷങ്ങള്‍ക്കു മുമ്പ് ചിന്തിക്കാന്‍ കഴിയാഞ്ഞ കാര്യങ്ങള്‍ ഇന്ന് നടപ്പിലാകുന്നു. പഴയ സുഹൃത്തുക്കളെയും സഹപാഠികളെയും കണ്ടെത്താനോ സ്കൂളിലെയോ കോളെജിലെയോ പൂര്‍വ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കണ്ടെത്താനോ ഇന്ന് ബുദ്ധിമുട്ടില്ല. ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുളള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും പഴയ കൂട്ടുകാരെയും സഹപാഠികളെയും കണ്ടെത്താന്‍ മാത്രമുളള സൈറ്റുകളും കാര്യങ്ങള്‍ എളുപ്പമാക്കിയതോടെ ഏതൊരു സ്കൂളും കോളെജും പൂര്‍വ വിദ്യാര്‍ത്ഥി- അധ്യാപക-അനധ്യാപക സംഗമങ്ങള്‍ക്ക് വേദിയൊരുക്കുന്നതില്‍ മത്സരിച്ചു തുടങ്ങി. സംഘടനകളുടെ എണ്ണത്തിലും വന്‍വര്‍ധനയുണ്ടായി.

പഴയ കൂട്ടുകാരുമായി ഗൃഹാതുരമായ ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനൊപ്പം ജീവീതത്തില്‍ വിജയം സമ്മാനിച്ച പഴയ കലാലയത്തിന് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുക എന്ന നന്മയുടെ വശം കൂടി ഇത്തരം പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുണ്ടായിരുന്നു. സമൂഹത്തോടുളള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുളള ഒരു വേദിയായി ഇത്തരം സംഗമങ്ങള്‍ മാറുന്ന കാഴ്ചയും കാണാനായി. ഇതില്‍ മുമ്പന്തിയിലുളള മഹാരാജാസ് കോളെജില്‍ നടത്തപ്പെടുന്ന ‘മഹാരാജകീയം’ പോലുളള പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ ആര്‍ക്കും അനുകരിക്കാനാകുന്ന മാതൃകയാണ്. ഏതെങ്കിലുമൊരു വര്‍ഷത്തെയോ, ഡിപ്പാര്‍ ട്ടുമെന്‍റിലെയോ വിദ്യാര്‍ത്ഥികള്‍ക്കു പകരം കോളെജിന്‍റെ ആരംഭം മുതലുളള, ജീവിച്ചിരിക്കുന്ന പഴയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അനധ്യാപകരെ യും ഉള്‍പ്പെടുത്തികൊണ്ടുളളതാണ് മഹാരാജകീയം. “ദേശീയ-സംസ്ഥാന രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സാമുദായിക, അക്കാദമി രംഗങ്ങളില്‍ പ്രശ സ്തരായ ഒട്ടനവധി വ്യക്തികള്‍ മഹാരാജാസിലൂടെ കടന്നുവന്നവരാണ്. കോളെജിന്‍റെ എല്ലാ ആവശ്യങ്ങള്‍ക്കും, ന്യായമായ പോരാട്ടങ്ങള്‍ക്കുമായി ഇന്നും മുന്നില്‍ നില്‍ക്കുന്നത് കോളെജിലെ പഴയ വിദ്യാര്‍ത്ഥികളും സംഘടനയുമാണ്. കോളെജ് ഭൂമി സംരക്ഷണമായാലും, വികസന പ്രവര്‍ത്തനങ്ങളായാലും അങ്ങനെതന്നെ. കച്ചവട താല്‍പ്പര്യങ്ങള്‍ ലക്‌ഷ്യമിട്ട് കോളെജുകളും സ്കൂളുകളും നടത്തുന്ന സംഗമങ്ങളില്‍ നിന്നും മഹാരാജകീയം മാറി നില്‍ക്കുന്നു. വിദേശത്തുളള 344ഓളം പേര്‍ ഒരു ദിവസത്തെ പരിപാടിക്കായി മാത്രം കൊച്ചിയിലെത്തി എന്നു പറയുമ്പോള്‍, മഹാരാജകീയത്തിന്‍റെ പ്രസക്തി മനസിലാകും. ഗൃഹാതുരമായ ഓര്‍മ്മകള്‍ പുതുക്കുകയും ഗുരുക്കന്മാരെ ആദരിക്കുകയും കോളെജിന്‍റെ സംസ്കൃതി ഉയര്‍ത്തിപ്പിടിക്കുന്നതിനുമൊപ്പം ഒരു ഫാമിലി ഗെറ്റ് ടുഗദറിനും മഹാരാജകീയം വേദിയാകുന്നുണ്ട്”. 2012ലെ മഹാരാജകീയത്തിന്‍റെ കണ്‍വീനറായിരുന്ന സിഐസിസി ജയചന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ പറയത്തക്ക പാരമ്പര്യമില്ലാത്ത സ്കൂളുകളും കോളെജുകളും ‘നൊസ്റ്റാള്‍ജിയ’യുടെ പേരില്‍ നടത്തുന്ന പൂര്‍വ വിദ്യാര്‍ത്ഥി-അധ്യാപക-അനധ്യാപക സംഗമങ്ങള്‍ മറ്റുളളവര്‍ക്കു മുന്നില്‍ ജീവിത നിലവാരം പ്രദര്‍ശിപ്പിക്കാനുളള വേദിയായി മാത്രം മാറിയെന്നതാണ് അംഗീകരിക്കാനാവാത്ത പ്രവണത. അംഗത്വഫീസും, സംഘാടക ചെലവുകളും തുടങ്ങി കച്ചവട താല്‍പ്പര്യത്തിന്‍റെ പുതിയൊരു ഭാവം കൂടി ഇതിന് കൈവന്നിട്ടുണ്ട്. സ്കൂള്‍/കോളെജിന്‍റെ വിവിധ ഫണ്ടിലേക്കുളള ധനസഹായങ്ങള്‍ മുതല്‍ ഡസ്കും ബെഞ്ചും കംപ്യൂട്ടറുകളുമൊക്കെ സംഭാവനകളായതോടെ പൂര്‍വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ഇപ്പോള്‍ തിരക്കു കൂട്ടുന്നത് സ്കൂള്‍, കോളെജ് അധികൃതരാണ്.

ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടത്തെ ആവേശത്തോടെ ഓര്‍ക്കാനും സൌഹൃദം പുതുക്കാനുമാണ് പഴയ തലമുറ സൌഹൃദ കൂട്ടായ്മകള്‍ കൊണ്ട് ലക്‌ഷ്യമിട്ടിരുന്നതെങ്കില്‍, ഇന്നത് വൈകാരികമായ തലത്തിനപ്പുറം സാമ്പത്തിക നേട്ടത്തിനുളള എളുപ്പവഴിയായാണ് പല സംഘാടകരും കാണുന്നത്. ഒര്‍മ്മകളെപ്പോഴും ‘വിലയേറിയതാണെന്ന്’ പറയുന്നതില്‍ അര്‍ത്ഥമില്ലാതില്ല.